ബാലചന്ദ്രകുമാർ പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനു സ്കൂളിൽ പോകാൻ സാധിക്കുന്നില്ല, അധ്യാപകൻ കുട്ടിയെ എന്തൊക്കെയോ പറഞ്ഞു കളിയാക്കി എന്ന്, പ്രായപൂർത്തിയായ ഒരു മകളുണ്ട് ദിലീപിന്, കഴിഞ്ഞ 5 വർഷമായി അനുഭവിക്കുന്നു, ആ കുട്ടിയുടെ വികാരത്തെ പറ്റി ഒന്നും പറയാനില്ലേ, മഹേഷ്

 


കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കുറ്റാരോപിതനായ ദിലീപിന് കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ദിലീപിന്റെ പക്ഷം ചേർന്നാണ് നടനും സംവിധായകനുമായ മഹേഷ് എന്നും സംസാരിച്ചിട്ടുള്ളത്.ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹേഷ്.

ഗൂഢാലോചനക്കേസിൽ ബാലചന്ദ്ര കുമാറിനെയും പ്രതിചേർക്കണമെന്നാണ് മഹേഷ് പറയുന്നത്.ഒരു ചാനൽ ചർച്ചയിൽ ആയിരുന്നു മഹേഷ് പ്രതികരിച്ചത്.മഹേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്.കേസ് ഇല്ലാതായിട്ടില്ല എന്നറിയാം. അന്വേഷിക്കണം നടത്തി സത്യം പുറത്തു കൊണ്ടുവരണം.ബാലചന്ദ്ര കുമാറിന്റെ ക്രെഡിബിലിറ്റി എന്താണ് എന്നത് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോ യിൽ നിന്നും മനസ്സിലാകുന്നത് ഉള്ളൂ.

ബാലചന്ദ്രകുമാർ പറയുന്നതൊക്കെ ശരിയാണെന്ന് തന്നെ കരുതുക.എങ്കിൽ പോലും അടുത്തുനിൽക്കുന്ന ഒരു സുഹൃത്ത് ചെയ്യേണ്ട കാര്യങ്ങൾ ആണോ ചെയ്തത്.ഒരു മനുഷ്യൻ എന്ന നിലയ്ക്ക് അയാളുടെ ക്രെഡിബിലിറ്റി എന്താണ്.ഒരു ഓഡിയോ കോൾ റെക്കോർഡ് ചെയ്ത് ഒറിജിനൽ ഡിവൈസ് ഇല്ല.ഇത് പകർത്തി എന്ന് പറയുന്ന ഡിവൈസ് മില്ല. ഇതൊക്കെ എങ്ങനെ തെളിവാകും എന്നാണ്.ഏത് മുൻകൂർ ജാമ്യത്തിനുമുള്ള ഉപാധികളെ ഒക്കെ തന്നെയാണ് ദിലീപിനും ഉള്ളത്.അതിനകത്ത് തനിക്ക് ആശങ്ക ഒന്നുമില്ല.തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ച ഫോണിലുള്ള ഒരു സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

മൂന്നര നാലു മിനിട്ട് ഉണ്ട്. അല്ലാതെ ബാലചന്ദ്രകുമാർ കൊടുത്തത് പോലെ നാലഞ്ച് സെക്കൻഡ് ഉള്ളതല്ല.വാലും തലയുമില്ലാത്ത അല്ല. ഇതൊരു ഭീഷണി ആയിട്ട് എടുക്കരുത് എന്നാണ് അതിൽ ബാലചന്ദ്രകുമാർ പറയുന്നത്.അങ്ങനെ പറയുന്നത് തന്നെ ഒരു ഭീഷണിയാണ്. ദിലീപിനെ ആദ്യം ശ്രദ്ധിക്കുന്നത് ഇന്നസെന്റ് ശബ്ദത്തിൽ സംസാരിക്കുന്നതാണ്.ഒരു മിമിക്രി കാരന്റെ സഹായത്തോടെ പലകാര്യങ്ങളും ചെയ്യാം.പക്ഷേ അതാണ് ഇതൊന്ന് താൻ പറയുന്നില്ല. കാരണം ദിലീപ് പോലും അത് നിഷേധിച്ചിട്ടില്ല.പക്ഷേ ഗ്രൂപ്പിൽ ഇട്ട് തട്ടാം എന്ന് പറഞ്ഞാൽ കൊല്ലാം എന്നല്ല അർത്ഥം.

ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്തിട്ടും ഒരു തവണ പോലും ഫോണിനെക്കുറിച്ച് ചോദിച്ചില്ല.മാനസികമായി ശാരീരികമായി തളർത്തുക എന്ന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അതിനുള്ള കാരണം.ഗാലറിയിൽ നിന്ന് ഇതൊക്കെ കണ്ടു കയ്യടിക്കാൻ എളുപ്പമാണ്.സ്വന്തമായി വരുമ്പോഴേ അത് മനസ്സിലാവുകയുള്ളൂ.ഒരു മനുഷ്യന് എത്രത്തോളം സഹിക്കാൻ ആകും. ബാലചന്ദ്രകുമാർ പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിൽ പോകാൻ സാധിക്കുന്നില്ല, അധ്യാപകൻ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ.

പ്രായപൂർത്തിയായ ഒരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ അഞ്ചുവർഷമായി അനുഭവിക്കുന്നു. ആ കുട്ടിയുടെ വികാരത്തെ പറ്റി ഒന്നും പറയാനില്ലേ.ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണം. ആ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ.അതുകൊണ്ട് താൻ ഇഷ്ടപ്പെടുന്ന ഒരു നടനു ദുർവിധി വരണമെന്ന് താൻ ആഗ്രഹിക്കുന്നില്ല.തുടരന്വേഷണം നടന്ന എല്ലാ കാര്യങ്ങളും തെളിയട്ടെ എന്നാണ് ദിലീപിന് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നക്കുന്നത്.എന്നാണ് മഹേഷ്കുമാർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്.

Post a Comment

0 Comments