കേരളത്തില്‍ നിന്നുള്ള വിജയികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വിഷ്‌ണു, ഇരുപത്തിരണ്ടു വയസ്സ്. ലീഡ് ഐ.എ.എസിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൈം റഗുലര്‍ ബാച്ചില്‍ പഠിച്ചുകൊണ്ടാണ് വിഷ്ണു ഈ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരിക്കുന്നത്ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോൾ ഇത്തവണയും കേരളത്തിന് പത്തരമാറ്റ് വിജയം.
കേരളത്തിൽ നിന്ന് മുപ്പതോളം മിടുക്കന്മാരും മിടുക്കികളുമാണ് റാങ്കുകള്‍ കരസ്ഥമാക്കിയത്. അതില്‍ പതിനേഴ് ഉദ്യോഗാര്‍ത്ഥികള്‍ ലീഡ് ഐ.എ.എസിലെ വിവിധ കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവരായിരുന്നു. അതില്‍ ഏറ്റവും തിളക്കമുള്ള വിജയം ഒന്നാമത്തെ പരിശ്രമത്തില്‍ തന്നെ 394 ആം റാങ്ക് കരസ്ഥമാക്കിയ വിഷ്‌ണു ശശികുമാറിന്റേതാണ്. കേരളത്തില്‍ നിന്നുള്ള വിജയികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വിഷ്‌ണു. കേവലം ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ഈ നേട്ടം വിഷ്ണു കരസ്ഥമാക്കുന്നത്. ലീഡ് ഐ.എ.എസിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൈം റഗുലര്‍ ബാച്ചില്‍ പഠിച്ചുകൊണ്ടാണ് വിഷ്ണു ഈ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരിക്കുന്നത്. Skill based Training ന് ഊന്നല്‍ നല്‍കുന്ന പരിശീലനപദ്ധതിയാണ് ലീഡ് ഐ.എ.എസിലേത്. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ലീഡിന്റെ Answer Writing Training പ്രോഗ്രാം ആയ മെയിന്‍സ് കില്ലറില്‍ നിന്ന് ഇത്തവണയും ഏഴ് പേരാണ് റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത്. ആര്യ വി.എം(36), ഫെബിന്‍ ജോസ് തോമസ് (254), വിഷ്ണു ശശികുമാര്‍ (394), ആരാധിക നായര്‍ (491), നിഹാല ഷെരീഫ് (706), ഡോ. ഫാത്തിമാ ഹാരിസ് (774), ഷെറിന്‍ ഷഹാന(913) എന്നിവരാണ് മെയിന്‍സ് കില്ലറില്‍ നിന്ന് വിജയികളായത്തന്റെ സിവിൽ സർവീസ് പ്രയാണത്തിൽ ഏറ്റവുമധികം സഹായകമായത് ലീഡ് ഐ.എ.സ്സിലെ ക്ലാസ്സുകളാണെന്നും ലീഡ് ഐ.എ.എസ്സിലെ ശരത് സാറിന്റെ ലോജിക്കല്‍ ട്രൈയിനിംഗും ദിവസവുമുണ്ടായിരുന്ന ആന്‍സര്‍ റൈറ്റിംഗ് പരിശീലനവും വിജയത്തില്‍ നിര്‍ണായകമായെന്നും' വിഷ്ണു പറഞ്ഞു. ലീഡിലെ ക്ലാസ്സുകളിലും ട്രൈനിംഗ് പ്രോഗ്രാമുകളിലും ഒന്നില്‍ പോലും മുടങ്ങാതെ പങ്കെടുത്തതുകൊണ്ടാണ് ഇത്തവണ റാങ്ക് കരസ്ഥമാക്കാനായതെന്ന് നിഹാലയും ഫെബിനും കൂട്ടിച്ചേര്‍ത്തു. .

0 Comments