എം. ശിവശങ്കറിന് സ്പോര്‍ട്സ്, യുവജനകാര്യ സെക്രട്ടറിയായി നിയമനം

 


തിരുവനന്തപുരം: സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് സര്‍വിസില്‍ തിരികെ പ്രവേശിച്ച മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ സ്പോര്‍ട്സ്, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

 സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷക്കാലമായി സസ്പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

 സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.വ്യാഴാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം സര്‍വിസില്‍ പ്രവേശിച്ചു. ഏത് തസ്തികയിലേക്കാണ് നിയമനം എന്ന് വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി മുമ്ബാകെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ കായിക, യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. യു.എ.ഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ 2020 ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നതിന് പുറമെ ഐ.ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം നിര്‍വഹിച്ച്‌ വരികയായിരുന്നു. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും വിജിലന്‍സും നടത്തിയ അന്വേഷണങ്ങളില്‍ ശിവശങ്കര്‍ പ്രതിയായി. സ്വ‍‍ര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. അതിനുശേഷം നിരവധി തവണ അദ്ദേഹത്തിന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. ഡോളര്‍ കേസിലും ശിവശങ്കര്‍ പ്രതിയാണെന്ന് കസ്റ്റംസ് പറയുന്നതല്ലാതെ ഇതുസംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 2023 ജനുവരിവരെയാണ്ശിവശങ്കറിന്‍റെ സര്‍വിസ് കാലാവധി.

Post a Comment

0 Comments