കിട്ടിയ 40 ലക്ഷവും തീര്‍ന്നു; ഒപ്പംകൂടിയവരില്‍ ചിലര്‍ പറ്റിച്ചു; ജീവിതം വഴിമുട്ടി; കഴിയുന്നത് നാട്ടുകാരുടെ ചെലവിലെന്ന് ജിഷയുടെ അമ്മ

 


കൊച്ചി : ജിഷയുടെ മരണത്തിന് പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നായി ലഭിച്ച 40 ലക്ഷം സാമ്പത്തിക സഹായം തീര്‍ന്നതോടെ ജീവിതം പ്രതിസന്ധിയിലായെന്ന പരാതിയുമായ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. 

മകളുടെ മരണത്തോടെ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്‌സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും രാജേശ്വരി പറയുന്നു.പെരുമ്പാവൂര്‍ സ്വദേശിയായ ജിഷ ഏഴ് വര്‍ഷം മുന്‍പാണ് പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കൊലചെയ്യപ്പെടുന്നത്. പിന്നാലെ രാജേശ്വരിയെ സഹായിക്കാന്‍ സര്‍ക്കാരും പൊതുജനങ്ങളും രംഗത്തെത്തി. 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതില്‍ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി.

ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ മാസം 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. ആരോ ഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരുപാട് പണം രാജേശ്വരിക്ക് ചെലവാക്കേണ്ടിവന്നു.

ഈ പണം കണ്ട് കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്‌നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാല്‍ അവരെയെല്ലാം സഹായിച്ചുവെന്നും രാജേശ്വരി പറയുന്നു. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരി ഇപ്പോള്‍ താമസിക്കുന്നത്.

Post a Comment

0 Comments