സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ്,അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിലും ഞാൻ അഭിനയികാത്തത് ,വരുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയികാത്തത് ,പ്രേം കുമാർ

 


ഒരുകാലത്തു സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രേം കുമാർ.നടനായും സഹനടനായും അഭിനയിച്ച താരം പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള സഖാവ് എന്ന സിനിമയിൽ കൂടിയാണ് സിനിമ അഭിനയം ആരംഭിച്ചത് .പക്ഷെ ആ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയില്ല.

അതിനു ശേഷം ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന “ലംബോ” എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ വീണ്ടും അഭിനയ രംഗത്തേക്ക് നടന്നു വരുന്നത്.പിന്നീട് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താരം സിനിമ ജീവിതത്തിനു ഒരു ഇടവേള എടുത്തു . നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പറയുന്നത് ടിവി സീരിയലുകൾ എൻഡോസൾഫാനിനേക്കാൾ മാരകമെന്ന്.

കൊച്ചിയിൽ വെച്ചാണ് പ്രേം കുമാർ ഇന്നത്തെ സീരിയലുകളെ കുറിച് പറഞ്ഞത് . പ്രേംകുമാറിന്റെ വാക്കുകൾ ഇങ്ങനെ ആണ് ,മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളത് , കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിൽ പോലും താൻ അഭിനയിക്കാത്തതിന് പിന്നിൽ വരുംതലമുറയോട് ചെയ്യുന്ന നന്മയാണ് .

ഞാനൊരു സീരിയൽ വിരുദ്ധനൊന്നുമല്ല. സീരിയലുകൾ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്പോൾ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചില സീരിയലുകൾ.

അത് നമ്മുടെ ഭാഷക്കും സംസ്‌കാരത്തിനുമേൽപ്പിക്കുന്ന മുറിവുകളെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിലും ഞാൻ അഭിനയിക്കുന്നില്ല. വരുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുന്നത്’-എന്നാണ് പ്രേംകുമാർ ആർഐഎഫ്എഫ്കെ വേദിയിൽ പറഞ്ഞത് .

1993 ൽ ദൂരദർശനിൽ സംരക്ഷണം ചെയ്തിരുന്ന ലംബോ എന്ന ടെലിഫിലിമിനു മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രേം കുമാറിനായിരുന്നു.1991 ൽ പുറത്തിറങ്ങിയ അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ,മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി അഭിനയിച്ചു . ഒരു ഇടവേളയ്ക്ക് ശേഷം ചട്ടക്കാരി, തേജാഭായി ആൻഡ്‌ ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും കടന്നു വന്നു .ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുനാണു പ്രേം കുമാർ .

Post a Comment

0 Comments