കോഴിക്കോട്: ഉപ്പിലിട്ടതു വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച് പഠനയാത്രയ്ക്ക് കോഴിക്കോട് എത്തിയ കുട്ടികൾക്ക് പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്.കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് ഇവർ രാസവസ്തു കുടിച്ചത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി അതെടുത്ത് കുടിക്കുകയായിരുന്നു.കുടിച്ച കുട്ടിയുടെ വായയാണ് പൊള്ളിയത്. ഈ കൂട്ടിയുടെ ഛർദ്ദിൽ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. പൊള്ളലേറ്റ ഇവരെ കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
നിലവിൽ കാസർകോട് ചികിത്സയിൽ കഴിയുകയാണ്. മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവർ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാൻ ആഡിഡ് അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നഗരത്തിൽ വ്യാപകമാണെന്നു പരാതി ഉർന്നിരുന്നു. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം.
0 Comments