നിരവധി ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ഹരിശ്രീ മാർട്ടിനെ ഓർമയില്ലേ ? താരത്തിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

 


ഹരിശ്രീ മാര്‍ട്ടിന്‍ എന്ന പേരു കേൾക്കുന്ന മലയാളികളുടെ ചുണ്ടിൽ ഒരു ചിരി വിടരും. ഇന്ന് അത്രമേൽ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഹരിശ്രീ മാര്‍ട്ടിന്‍. കോമഡി ഷോകളിലൂടേയും പരിപാടികളിലൂടേയുമെല്ലാം സുപരിചിതനായി മാറിയ മലയാളികളുടെ സൂപ്പർതാരമാണ് വർഷങ്ങളായി മാര്‍ട്ടിന്‍. 

നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് മാര്‍ട്ടിന്‍ എന്ന് പ്രേക്ഷകർക്ക് അറിയാം. നിരവധി വേദികളില്‍ സ്‌കിറ്റുകള്‍ അ്‌വതരിപ്പിച്ചും മിമിക്രി ചെയ്തുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പ്രിയതാരമാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ പ്രണയ കഥ പങ്കുവച്ചിരിക്കുകയാണ് ഹരിശ്രീ മാര്‍ട്ടിന്‍ ആദ്യമായി.എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കുടുംബപ്രേക്ഷകരുടെ പ്രിയതാരം മാര്‍ട്ടിന്‍. പിന്നാലെയായിരുന്നു താരം തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും ആദ്യമായി ആരാധകർക്കായി മനസ് തുറന്നത്. മാര്‍ട്ടിന്‍ പ്രണയിച്ചിട്ടുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു മാര്‍ട്ടിന്റെ രസകരമായ മറുപടി. 


താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

പ്രണയങ്ങളൊക്ക ജീവിതത്തിൽ നടന്നിട്ടുണ്ട്.മറ്റൊരു കാര്യം ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട് പുള്ളിക്കാരിയ്ക്ക്. അവരിപ്പോൾ സുഖമായിട്ട് ജീവിക്കുന്നു. ഞാനും കുടുംബവും അതിലും സുഖമായിട്ട് ജീവിക്കുന്നുവെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. പിന്നാലെ രസകരമായൊരു കഥയും അദ്ദേഹം പ്രേക്ഷകരോട് പങ്കുവെക്കുന്നത്. ഇതിന്റെ പര്യവസാനം എന്നത് തികച്ചും രസകരമാണ്.ഇനി നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍, നടന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ കുറച്ചു വൈകി പോയി.നേരത്തെ മനസിലായിരുന്നുവെങ്കില്‍ ഈ പണിയ്ക്ക് ഞാൻ ഇറങ്ങിത്തിരിക്കില്ലായിരുന്നുവെന്നത് മറ്റൊരു സത്യം.എന്തായാലും ജീവിതത്തിൽ അങ്ങനെ വന്നതോടെ ഞാന്‍ നാഗാലാന്റിലേക്ക് സ്ഥലം വിട്ടു.ഞാൻ ഡ്രോയിംഗ് പഠിച്ചിട്ടുണ്ട്.നാട്ടിലെ ഒരു സ്‌കൂളിലെ ചിത്രകലാ അധ്യാപകനാകാനായിരുന്നു എന്റെ ശെരിക്കുള്ള ആഗ്രഹം.പക്ഷെ ആ സംഭവത്തിന് ശേഷം ഞാന്‍ നാഗാലാന്റിലേക്ക് നാടുവിട്ടു പോയി.

അവിടെ ഒരു സ്‌കൂളില്‍ രണ്ട് കൊല്ലത്തോളം കുട്ടികളെ ഞാൻ ചിത്രം വര പഠിപ്പിക്കുകയായിരുന്നു. അവിടെ നിന്നും തിരികെ വന്നതിന് ശേഷമാണ് പിന്നീട് ഹരിശ്രീയില്‍ ചേരുന്നത്.എന്നാണ് മാര്‍ട്ടിന്‍ തുറന്നു പറഞ്ഞത്.കുടുംബത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.രണ്ട് കുട്ടികളാണ് തനിക്കെന്നും മാർട്ടിന്‍ പറഞ്ഞു. മകന്‍ ഡയാലിസിസിന്റെ കോഴ്‌സ് പഠനം കഴിഞ്ഞു നില്‍ക്കുന്നു. മകള്‍ ഇപ്പോൾ ലണ്ടനിലാണ്. ഭാര്യ ഇറ്റലിയിലാണ്, നഴ്‌സായി ജോലി ചെയ്യുന്നു. അവർ പോയിട്ട് രണ്ട് വര്‍ഷമായെന്നും മാര്‍ട്ടിന്‍ പറയുന്നു. പിന്നാലെ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും അദ്ദേഹം പറയുന്നുണ്ട്. കുട്ടിക്കാലത്ത് സിനിമാക്കഥ പറഞ്ഞ് കൊടുത്തിരുന്നതാണ് അദ്ദേഹം പങ്കുവച്ച മറ്റൊരു ഓര്‍മ്മ. കുട്ടിക്കാലത്ത്, സിനിമ കണ്ട ശേഷം അത് കാണാത്ത കുട്ടികളോട് ഒരു ഐസ് ഫ്രൂട്ടിനുള്ള 25 പൈസ മേടിച്ച ശേഷം ആ സിനിമയുടെ മുഴുവന്‍ കഥയും മനോഹരമായി പറഞ്ഞു കൊടുക്കുമായിരുന്നു. നസീര്‍ സാറിന്റെ നദിയുടെ കഥ പറഞ്ഞ് കൊടുത്ത് ഒന്നര രൂപ വരെ താൻ വാങ്ങിയിട്ടുണ്ടെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. ഹരിശ്രീ മാര്‍ട്ടിന്‍ കഥ പറഞ്ഞു കൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴേക്കും താനും പ്രിയദര്‍ശനും കുട്ടിക്കാലത്ത് ചെയ്തിരുന്ന കാര്യം എംജിയും പരിപാടിയിൽ വെളിപ്പെടുത്തി.

ഇതിന്റെ വേറൊരു പതിപ്പായിരുന്നു ഞാനും പ്രിയദര്‍ശനും ചെയ്തിരുന്നത് എന്ന് എംജിയും പറഞ്ഞു . തൈക്കാട് ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെയൊരു ഓടയുണ്ടായിരുന്നു. ഭയങ്കര അഴുക്കാണ് അതിൽ . വൈകുന്നേരം അവിടെ പോയി തോര്‍ത്ത് മുണ്ട് ചെരിച്ച് പിടിച്ച് ആ തോട്ടില്‍ നിന്നും ചെറിയ മീനുകളെ പിടിയ്ക്കും. എന്നിട്ട് ഹോര്‍ലിക്‌സ് കുപ്പിയില്‍ അതെല്ലാം ഇട്ട് പ്രദര്‍ശനത്തിന് ഞങ്ങൾ വെക്കും. ഇലയൊക്കെയിട്ട് നല്ല ഭംഗിയാക്കിയിട്ടായിരിക്കും കാഴ്ചയ്ക്ക് വെക്കുക. അഞ്ച് പൈസ, പത്ത് പൈസയൊക്കെ വാങ്ങിയായിരിക്കും മീന്‍ വില്‍ക്കുക. വൈകുന്നേരം ആകുമ്പോള്‍ ഒരു രൂപയൊക്കെ ഞങ്ങൾക്ക് കിട്ടും. അന്ന് ടിക്കറ്റിന് 25 പൈസയാണ്. രണ്ട് പേര്‍ക്ക് ടിക്കറ്റിന അമ്പത് പൈസ. പിന്നെ കപ്പലണ്ടി, ചായയും രണ്ട് ദോശയും വാങ്ങി കഴിക്കും. ഇതൊക്കെ സിനിമ കാണാന്‍ മാത്രം വേണ്ടിയാണ്. അതിന് വേണ്ടി ഞങ്ങള്‍ പലതും ചെയ്തിട്ടുണ്ട്. കപ്പ മോഷ്ടിച്ച് വില്‍ക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് എംജി തുറന്ന് പറഞ്ഞത്.

Post a Comment

0 Comments