”അന്റെ താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ

 


നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഇക്കാലയളവില്‍ ഉമ്മ തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷ നിമിഷത്തെക്കുറിച്ച് ശബ്‌ന ഹാരിസ് എഴുതുകയാണ്. ഗര്‍ഭിണിയായത് മുതല്‍ ഉമ്മ അനുഭവിച്ച വേദനകളും ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കടന്നു വന്ന കുഞ്ഞിനെക്കുറിച്ചുമെല്ലാം ശബ്‌ന ഹാരിസ് തന്റെ കുറിപ്പില്‍ പങ്കുവെയ്ക്കുന്നു



ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്‌സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, “അല്ലങ്കിലും യീ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്……..അന്റെ താത്താക്ക് കുട്ടികളായില്ലേ.ന്നിട്ടാണൊ…. അയ്യേ”,.(ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു )….ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്…. ആകെ നാണക്കേടായെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്,അതെന്റെ അറിവില്ലായ്മ.ഒരു കള്ള ചിരിയോടെ “ഉമ്മാനെ ന്നല്ലോണം ന്നോക്കണട്ടോന്ന്” ഉപ്പ ഗൾഫിൽ പോവുന്ന തൊട്ടുമ്മുനേ എന്നെ അരികിൽ വിളിച്ചു പറഞ്ഞു. ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗൾഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ …..അതുകൊണ്ട് അതൊന്നും ഞാൻ വല്ല്യ കാര്യമായെടുത്തില്ല. കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റാഴികയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ… എന്തോ പന്തികേട് അപ്പഴേ തോന്നി.”ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയൻ വേണ്ടി വരും, ഉമ്മാടെ ഗർഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകൾ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്പതോടടുത്തു….അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ ന്നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്‌അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത് “.ഡോക്ടർ നിസ്സാരമായി പറഞ്ഞുതീർത്ത കാര്യങ്ങൾ കേട്ട് തരിച്ചിരുന്ന് പോയി ഞാൻ.. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ .ന്നാളെ അതെല്ലാം ഞാൻ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളിൽ വിടുക, സാധനം വാങ്ങിക്കുക്ക, കോളേജിൽ പോവുന്നതിന്റെ മുന്നേ ഉമ്മാകുള്ള ഭക്ഷണം, അങ്ങനെ കുറേ ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു മനസ്സിൽ… എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം.ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാൻ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് ” ഞാൻ ഉമ്മാനോട് ചോദിച്ചിരുന്നു.(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, ).

ഇടക്ക് ഗൾഫിന്ന് വിളിക്കുന്ന താത്താനോട് പറയും” എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് “…..അത് കേൾക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങൾ മൂന്ന് പെൺകുട്ടികളാ ഉപ്പ ഗൾഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവന്നു.ഞാൻ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശർദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നിൽ വെച്ചാൽ “നീ ഇത് എടുതൊണ്ടോയെ…. ഇതിന്റെ വാസന എനിക്ക് സഹിക്കാൻ പറ്റുന്നില്ല” എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗർഭിണികൾക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു.അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും.ഒമ്പത് മാസമുമ്മാനെ അനങ്ങാതെ കിടത്തിപരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു.

Post a Comment

0 Comments